Wednesday 24 October 2012

പണികള്‍ പലവിധം പാരില്‍ സുലഭം !


ഷവര്‍മ പരുവത്തില്‍ പുതപ്പില്‍ പൊതിഞ്ഞ് വച്ച് ഞാന്‍ എന്നെ, ഫ്രീ ആയി കിട്ടിയ വിലകൂടിയ സോഫ സെറ്റിയില്‍ കിടത്തി. ഈ റിമോട്ടിന് എന്നോട് വല്ല മുന്വ്യ്രാഗ്യവുമുണ്ടോ എന്ന് ചിന്തിച്ചു, ചാനലുകള് മാറി മാറി പരതുന്നതിനിടയില്, മോഹന്ലാല് പട്ടിയെ പേടിച്ചു തെങ്ങിന്റെ മുകളില് ഇരിക്കുന്നത് കണ്ടു ഞാന് തിരച്ചില് നിര്ത്തി.
വന്ദനം, ചിത്രം, മിഥുനം.. ഹോ ലാലേട്ടന്റെ സ്വാഭാവിക അഭിനയത്തിന് മുന്നില്എണീറ്റ്നിന്ന് ഒരു സല്യൂട്ട് അടിക്കാന്തോന്നി, പിന്നെ.. ഒരിക്കല്വിധിയെ തടുക്കാന്പറ്റില്ല എന്ന് പറഞ്ഞ പോലെ, Angel john കാണാന്ഇടയായി, അതോര്ത്ത് സല്യൂട്ട്  എടുത്തു മടക്കി തലയിണയുടെ അടിയില്വച്ചു, ങ്ങും..
കണ്ണ് മലര്കെ തുറന്നു, ചുണ്ടും കടിച്ച് കിടന്നോടത്ത് കിടന്ന് ഞാന്‍  സിനിമ കണ്ടു. ഏതാണ്ട് ക്ലൈമാക്സ്അടുത്തപ്പോള് ശക്തമായ മൂത്രശങ്ക,ഇത്തരം ശങ്കകളെ അവസാനം വരെ കൊണ്ടെത്തിക്കുന്ന ശീലം എനിക്കുണ്ട്, അതെ, നിങ്ങള്മനസ്സില്ഓര്ത്ത പോലെ, മുട്ടുമ്പോള്റിയല്എസ്റ്റേറ്റ്കാരെ വിളിക്കുന്ന പരിപാടി. വേദന നെല്ലിപലക വരെ എത്തിയപ്പോ, ഛെ അതല്ല, സഹിക്കാന്പറ്റാതായപ്പോ, കാര്യസാധ്യത്തിനായി ഓടി.
ഒന്നും രണ്ടും കഴിഞ്ഞു മൂന്നാമത്തെ പരിപാടി, കണ്ണാടി നോക്കല്‍. എന്റെ ആത്മകഥയില്പ്രതിപാതിചിട്ടുള്ളത് പോലെ പടക്കങ്ങളും കണ്ണാടികളും എന്റെ വീക്നെസ്സ് ആണ്. ബൈ ദി ബൈ, വാഷ്രൂമിലെ തിളങ്ങുന്ന കണ്ണാടിയില്‍ നോക്കി, ഇന്നലെ ഷേവ് ചെയ്തിട്ടും ദേ പിന്നേം വരുന്നു കുറ്റികള്‍, ഇനി നാളെയും ചെയ്യണമല്ലോ എന്നോര്ത്ത് വന്ന കഠിന ദേഷ്യവും വിഷമവും കടിച്ചമര്ത്തി വിഴുങ്ങി, ഇതിനുംമാത്രം താടിരോമങ്ങള്എന്റെ സൌന്ദര്യം വിഴിഞ്ഞോഴുകുന്ന മുഖത് എവിടെയാ ഒളിച്ചിരിക്കുന്നത് എന്ന് ഓര്ത്ത് അത്ഭുതപരതന്ത്രനായി (എന്താ ഞാനിപ്പോ പറഞ്ഞെ) നിന്നിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ട്  കൊള്ളിംഗ് ബെല് മുഴങ്ങി.
അറുത്ത കൈക്ക് ഉപ്പു തേക്കാത്ത, മുളക് (അതും ഫ്രീ ആയി കിട്ടിയാല്‍) തേച്ചു വയ്ക്കുന്ന ഹോം ഓണര്കാരന്അറബി, റെന്റ് വാങ്ങാന് വന്നതാണ്. മേശയില്‍ വച്ച കാശ് എടുത്തു കൊണ്ട് വന്ന് കൊടുത്തു. എണ്ണി നോക്കികൊണ്ടിരിക്കുമ്പോള് അയാള് എന്നെ നോക്കി, മണിച്ചിത്രതാഴില്മോഹന്ലാല്കിണ്ടി എന്ന് വിളിച്ചു സുധീഷിനെ നോക്കിയ അതെ നോട്ടം, കുറച്ച പുച്ചം കൂടെ വാരി വിതറി അറബി ഇറങ്ങിപ്പോയി. ഇവന്റെ ഫാദര്ഖാന്വല്ല കോയിക്കോട്കാരന്ആയിരുന്നോ എന്ന് കൂലങ്ങുഷമായി ചിന്തിച്ചുകൊണ്ട് ഞാന്വീണ്ടും TV യിലേക്ക് എന്റെ കണ്ണുകളെ പറിച്ചു നട്ടു.
എന്റമ്മച്ചീ.. വെളുക്കാന്തേച്ച പടം ബോക്സ് ഓഫീസ് ഡിസാസ്റെര്ആയല്ലോ.
അയാള്നോക്കിയതിന്റെ അര്ഥം അത് തന്നെ. ലാലേട്ടന്നോക്കിയത് പോലെ തന്നെ... ടീവിയില്ഒരു ഇംഗ്ലീഷ്കാരി, അടിവസ്ത്രം മാത്രം ഇട്ടു നില്കുന്ന നാണവും മാനവും ഇല്ലാത്ത മറ്റൊരു ഇന്ഗ്ലിഷ്കാരിയോട് നല്ല പച്ച മലയാളം പറയുന്നു..
"റീന ഇതൊന്നു ധരിച്ചു നോക്കു.. ഇതാ ടെസ്സയെ   നോക്കു, ആദ്യത്തെ ബ്രാ ധരിച്ച പോലെ ഉള്ള മാര്കുകള്ഇപ്പോള്ഇല്ല, എത്ര മനോഹരം ആയിരിക്കുന്നു എന്ന് നോക്കു...വാവ്.."

ഈ Tele brands കാരെ കൊണ്ട് ജീവിക്കാന്ആകില്ലല്ലോ.. കുരിപ്പുകള്‍!!

ധരിച്ചാല്‍ മാര്‍ക്ക്‌ വീഴാത്ത ബ്രാ.. ഞാന്‍ ഇരുന്നു കണ്ടു..ഹല്ലാ പിന്നെ ..

Sunday 21 October 2012

അനന്ദരഫലം..!


പണ്ട് ഉച്ചക്കഞ്ഞി വിളമ്പുന്ന നേരത്ത് സ്കൂളിന്റെ മതിലില്കാക്ക ഇരിക്കുന്നത് പോലെ, നാല് തലകള്അവിടെ പ്രത്യക്ഷപ്പെട്ടു.. ക്യാമ്പസ്കൊയ്ത്തു കഴിഞ്ഞ പാഠം പോലെ വിജനമാണ് എന്ന് ഉറപ്പു വരുത്തി ആ തലകള്‍ വിത്ത്‌ കാല്
നടന്നകത്തു കയറി. 

ജൂനിയേഴ്സിനെ റാഗ് ചെയ്തു എന്ന കുറ്റത്തിന് പിടിച്ചതിനു ശേഷം ആദ്യമായി ഞങ്ങള്നാല് പേരും കോളേജില്കയറുന്നതാണ് രംഗം, രോഹിത്, വിനോയ്, ഷൈന്പിന്നെ ഞാനും. മനപൂര്വം അല്ലാത്ത നരഹത്യ എന്നൊക്കെ പറയും പോലെ, മനപൂര്വം അല്ലാത്ത ഒരു കുറ്റം ആയിരുന്നു അത്.  

പത്തു വയസ്സുള്ള പാല്കാരന്‍ പയ്യന്മാരെ പീഡിപ്പിച്ച ഫ്ലാറ്റ് സമുച്ചയം!
നല്ല കിളുന്ത് പയ്യന്മാര്കയ്യില്നിറയെ കാശുമായി ഒചാനിച്ചു നില്കുന്നത് കണ്ടപ്പോള്‍, ചേട്ടന്മാര്ആകാനുള്ള ഒരു ആവേശത്തിന്റെ പുറത്ത് സംഭവിച്ചു പോയ ഒരു തെറ്റ്.. അതൊരു തെറ്റാണോ സേട്ട..? ആണെന്നാണ് വീടിന്റെ സെന്സൈടില്നിന്നും  പ്ലാവില പറക്കുന്നത് പോലെ എടുത്ത് കൊണ്ട് പോയി, കപ്പട മീശക്കാരന്പോലീസ് അണ്ണന്ബെല്റ്റ്കൊണ്ട് ചന്തിക്ക് അടിച്ചപ്പോള്എനിക്ക് മനസിലായത്.

ഒരാഴ്ചത്തെ എണ്ണതേച്ചു കുളിയ്ക്കും മൌന വ്രതത്തിനും ശേഷംവീണ്ടും കോളെജിലേക്ക്. പതിവ് പോലെ ഉള്ള അന്താക്ഷരി മത്സരങ്ങള്ചൂട് പിടിച്ച ചര്ച്ചകള്‍ "ചൈനി ഖൈനി" കൈമാറലുകള്എല്ലാം ക്ലാസ്സ്‌ ടൈമില്‍ നടക്കുമ്പോളും ഞങ്ങള്നാല് പേരും ഹാങ്ങോവര്സിനിമയിലെ പോലെ പരസ്പരം മിഴിച്ചു നോക്കി ഇരുന്നു.

ഒടുവില്വിചാരണ വേള അടുതെത്തി എന്നോര്മിപിച്ചു കൊണ്ട് പ്രിന്സി എത്തി. സൂചി വീണാല്കേള്കുന്ന നിശബ്ദതയെ ബേധിച്ചു കൊണ്ട് അവര്ഉറക്കെ വിളിച്ചു, നാല് തലകളുടെയും ഉടമസ്ഥരെ. ഇഷ്ടമില്ലാത്ത പെണ്ണ്കാണലിനു ചെറുക്കന്റെ മുന്നിലേക്ക് തള്ളി വിടുന്ന പെണ്ണിന്റെ മുഖഭാവത്തോടെ ഞങ്ങള്നാല് പേരും പ്രിന്സിയുടെ ടേബിളിനു ചുറ്റും നിരന്നു.

 കൊല്ലാം പക്ഷെ തോല്പിക്കാനാകില്ല എന്ന ഭാവത്തില്നില്കുന്ന രോഹിതിനെ തന്നെ ആദ്യം പിടികൂടി, ക്ളാസ്സിലെ നൂറ്റിഇരുപത് പേരും നോക്കി ഇരിക്കെ 501 ബാര് സോപ്പ് ഇട്ടു കുളിച്ചാലും പോകാത്ത രീതിയില്പുതിയ മോഡല്സാദനം തന്നെ പ്രിന്സി എടുത്ത് പ്രയോഗിച്ചു. അതില്വീണ രോഹിത് കണ്ണടച്ച് നിന്നേറ്റു വാങ്ങി.  

സമയം വരുമ്പോളേക്കും ഏതൊക്കെ ഭാവം വരുത്തണം എന്ന് റിഹേര്സല്എടുത്ത് നില്കുവായിരുന്ന എന്നോട്, ആദ്യത്തെ ചോദ്യം "വാട്സ് യുവര്ഫാദര്ദൂയിംഗ് ..? ഞാന്ഒരു ഞെട്ടല്ഭാവം എടുത്തണിഞ്ഞുകൊണ്ട് പറഞ്ഞു.. "ആര് പോയി..?"
ഒരു കൂട്ടച്ചിരിയുടെ അവസാനം ഞാന് വീണ്ടും പറഞ്ഞു, "ഗള്ഫില്ആണ"്. ഉടന് എവിടെയോ തയ്യാറാക്കി വച്ചിരുന്നത് പോലെ ഗള്ഫ് കാരുടെ കഷ്ടപ്പാടുകളെയും, നാട്ടിലുള്ള മക്കളുടെ തോന്നിവാസങ്ങളെയും കുറിച്ച് ഒന്നര പേജില്കവിയാതെ ഉപന്യാസം ഉറക്കെ വായിക്കല്ആയിരുന്നു അവിടെ നടന്നത്, നേരത്തെ പണിതു വച്ചതില്നിന്നു "ഇതൊക്കെ എത്ര കേട്ടതാ" എന്ന പുതിയൊരു വെറൈറ്റി ഭാവം എടുത്തു മുഖത് തേച്ചു പിടിപ്പിച്ചു ഞാന്നിന്നു.  

അല് സമയത്തെ നിശബ്ദതക്കു ശേഷം, ഇത്രേ ഉള്ളൂ എന്ന് കരുതി പോകാന് ‍ തുടങ്ങുമ്പോള്‍ , ഒപ്പിട്ട ഒരു പേപ്പര്‍ തന്നു, പറഞ്ഞു, "ഇതാ ധീരതക്കുള്ള അവാര്ഡ് ആണ്, ഇനി 6 മാസത്തേക്ക് വഴിക്ക് വരേണ്ട..വരുമ്പോ വീട്ടില്നിന്നാരെയെങ്കിലും കൂട്ടിക്കോ" സംഭരിച്ചു വച്ച എല്ലാ ഭാവങ്ങളും ഉരുകി ഒലിച്ച് കണ്ണിലൂടെ ഊര്ന്നു വീഴാന്വെമ്പി എങ്കിലും അഭിമാനം താഴെ വീണുടഞ്ഞു പോകാതിരിക്കാന്സകല ശക്തിയും സംഭരിച്, കളാസിന്റെ പിറകിലേക്ക് നടന്നു പോയ എന്നോട് ജിനി പറഞ്ഞു..
"അമ്പട കള്ളാ, ചിലവ് ചെയ്യണം, നിന്റെ അച്ഛന്ഗള്ഫില്ആയിരുന്നല്ലേ.."