Sunday 22 September 2013

കണ്ണുനീരിനു പറയാനുള്ളത് !

പുതിയ ഫ്ലാറ്റിലേക്ക് താമസം മാറിയപ്പോ, ഷിയാസിക്ക പറഞ്ഞു,

"സൂക്ഷിക്കണം, ഗ്യാസ് ഉപയോഗം കഴിഞ്ഞ ഉടനെ വാല്വ്‌ പൂട്ടണം, അതവളോടും പ്രത്യേകം പറയണം. കിടക്കുമ്പോ അടുക്കളയുടെ ജനൽപാളി കുറച്ച് തുറന്നിടണം. രാവിലെ അകത്തേക്ക് കടക്കുമ്പോ ഒന്നുകൂടി നോക്കിയതിനു ശേഷം മാത്രമേ സ്റ്റവ് ഉപയോഗിക്കാവൂ .."

"ശരി ഇക്കാ.. " ഞാ മൂളിക്കേട്ടപ്പോ ഷിയാസ്ക വീണ്ടും പറഞ്ഞു, "നിങ്ങളെ കാണുമ്പോ എനിക്ക് എന്റെ സുഹൃത്തിനെയും കുടുംബത്തെയും ആണോർമ വരുന്നത്. ഒര്കാ വയ്യ അതൊന്നും." 

അത്ര നേരം സാധാരണ ഉപദേശങ്ങളെ പോലെ ശര്ധയില്ലാതെ മൂളിക്കേട്ടിരുന്ന ഞാ ചോദിച്ചു, "ആരാ അവർ.. എന്താ അവര്ക് പറ്റിയത് ..?"

"നിന്റെ പ്രായം വരും അവന്, എന്റെ നാട്ടുകാരനും അടുത്ത സുഹൃത്തുമാണ്, നാട്ടിലും വീട്ടിലും കോളിളക്കം സൃഷ്ടിച്ച പ്രണയത്തിനു ശേഷം വിവാഹം കഴിച്ചതായിരുന്നു അടുത്ത ബന്ധുവും കൂടെ ആയ അവളെ.."

ഷിയാസ്ക തുടർന്നപ്പോൾ, ആ കഥയിലെ നായകനായി ഞാനെന്നെ അവരോധിച്ചു.

"ദേ, ഈ കാണുന്ന റോഡിന്റെ അങ്ങേ അറ്റത്ത് ബർഗർ ലാന്റിന്റെ അടുത്തായിരുന്നു അവരുടെ ഫ്ലാറ്റ്,  അവന്റെ ഓഫീസും താമസവും ഒരേ ബിൽഡിങ്ങിൽ ആയിരുന്നു, സ്നേഹിച്ചു വിവാഹം കഴിച്ച്, വിവാഹത്തിന് ശേഷവും  അതിനേക്കാ സ്നേഹിച്ച് കഴിഞ്ഞ അവരുടെ സ്നേഹവല്ലരിയി എട്ടുമാസങ്ങൽക് മുന്പൊരു കുഞ്ഞു പിറന്നു. ആഹ്ലാദത്തിന്റെ ആനന്ദത്തിന്റെ നാളുക. താമസം തുടങ്ങിയപ്പോ തന്നെ അവനവളോട് പറഞ്ഞു, നീ ഒരു കാര്യത്തിനും അടുക്കളയി കയറണ്ട, എല്ലാം ഞാ തന്നെ ചെയ്തോളാം എന്ന്. എന്നും ജോലിക്ക് പോകുമ്പോ അവ തന്നെ ചോറും കറിയും വക്കും. സ്നേഹം മാത്രം നിറഞ്ഞുനിന്നിരുന്ന ആ വീട്ടില് പെട്ടന്നൊരു ദിവസം ക്ഷണിക്കാത്ത അദിതിയായെത്തിയ ഒരു നിമിഷം.. ആ ശപിക്കപ്പെട്ട നിമിഷം ..”

"പാചകമെല്ലാം കഴിഞ്ഞ് അവ ഓഫീസി പോയ സമയം, അവളൊരു ചായ ഇടാ വേണ്ടി അടുക്കളയി കയറി, ആദ്യ ശ്രമത്തി തന്നെ സ്റ്റവ് ഓണായി, വെള്ളവും വച്ചവ പുറത്ത് കടന്നു, ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ നോക്കാ പോയതാകണം, തിരിച്ചു വന്നു നോക്കുമ്പോ ബര്ണെറി തീയില്ല, കെട്ടുപോയിരിക്കുന്നു. ഉടനെ കത്തിക്കാനുള്ള ശ്രമം .. ആ നിമിഷം അവര്ക് വേണ്ടി ദൈവം കരുതിവച്ച നിമിഷം. ഒരു വലിയ ശബ്ദവും കൂടെ നീലനിറത്തിലുള്ള തീയും ഒന്ന് പൊതിഞ്ഞു അവളെ..."

"ശബ്ദം കേട്ടോടിവന്ന അവനും അവന്റെ അർബാബും പുറമേ പരിക്കുകളൊന്നും കണ്ടില്ല എങ്കിലും ബോധരഹിതയായ അവളെ എടുത്തു ആശുപത്രിയി എത്തിച്ചു. ആന്തരിക അവയവങ്ങളി 90% പൊള്ളി എന്ന് സ്ഥിരീകരിച്ചെങ്കിലും, പ്രിയ്യപ്പെട്ടവളെ കിടത്തിയിരിക്കുന്ന മുറിയുടെ പുറത്ത് പക മുഴുവ നോമ്ബെടുത്തവ കാത്തിരുന്നു. ഞങ്ങളെന്നും രാത്രി പോകും കാണാ, ഖുറാ ഓതി ഇരിക്കുന്ന അവൾകുവേണ്ടി പ്രാര്തിച്ചുകൊണ്ടിരിക്കുന്ന അവനെ കണ്ട് തകർന്ന് പോകുമായിരുന്നു...”

ഷിയാസ്ക അതുപറഞ്ഞപ്പോ എന്റെ കണ്ണി നിന്നടര്ന്നു വീണത്, കൈകളി ഖുറാനുമായി അവൾ കിടക്കുന്ന മുറിയിലേക്ക് ഏന്തി നോക്കിയ ഞാ കണ്ടത് എന്റെ ആരുടെയോ മുഖമായിരുന്നത് കൊണ്ടായിരിക്കാം, ഒരു നിമിഷം ഞാനവനായി മാറിയത് കൊണ്ടായിരിക്കാം. ഇതെഴുതുംബോ ഒരിക്കല്കൂടെ ഡെസ്കി പതിഞ്ഞ രണ്ടുതുള്ളി കണ്ണുനീ സാക്ഷി, ദൈവഹിതങ്ങ പലപ്പോളും അതിക്രൂരമായിപ്പോയി എന്ന് തോന്നാറുണ്ട്, സംഭവിക്കുന്നതും സംഭവിച്ചതും സംഭവിക്കാ പോകുന്നതും നല്ലതിന് എന്ന് വെറുതേ പറയാം. വെറും വെറുതേ..!

തിരിച്ച് ഫ്ലാറ്റിലെത്തിയ ഞാ ആദ്യം ഗ്യാസ് പൂട്ടിയിട്ടുണ്ടോ എന്ന് നോക്കി. ശേഷം അവളെ വിളിച്ചു ഷിയാസ്ക എന്നോട് ഉപദേശിച്ച പോലെ ഉപദേശിച്ചു. ഇപ്പോ എന്നും വളരെ ശ്രദ്ധാപൂർവ്വം മാത്രമേ അതിനോടടുക്കാരുള്ളൂ. നാമറിയാതെ നമ്മുടെ നിഴലായ് ഒരു ദുരന്തം കൂടെയുണ്ട്  എന്ന തിരിച്ചറിവ് അതിഭയാനകമാണ്.

"നാമനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്"
എന്ന് ബെന്യാമി പറഞ്ഞത് എത്ര സത്യം. എത്രയെത്ര കഥക നമ്മ കേള്കുന്നു പാഠം ഉൾകൊള്ളാൻ നമുക്കാകുന്നില്ല. വിധി എന്തായാലും നമ്മെ തേടിവരും.. സൂക്ഷിക്കുക എന്നത് പക്ഷെ നമ്മുടെ കര്ത്തവ്യമാണ്!