Monday, 6 May 2013

ചില ജീവിതപ്രതിസന്ധികൾ!


റെയ്ബാ മൂക്കിനു മുകളി ഉണ്ടായിരുന്നെങ്കിലും, അന്ന് പതിവിനു വിപരീതമായി മൂക്കിനു താഴെ ആഷിക് അബു മീശവചിരുന്നു. സണ്ണി ലിയോണിന്റെ ഫോട്ടോയി ലൈക് വരുന്നത് പോലെ ആളുകള് ആഷിക്കിനെ പൊതിഞ്ഞുകൊണ്ടിരുന്നു. ഫോട്ടോക്ക് പോസ് ചെയ്യുന്നതിന്റെയും ഓട്ടോഗ്രാഫ് സൈ ചെയ്യുന്നതിന്റെയും ഇടയി എന്നെ കണ്ടപ്പോ, കൈ പൊക്കി കാണിച്ച് കൊണ്ട് പറഞ്ഞു, "തിരക്കാണ് ഭായ്, പിന്നെ കാണാം.." ഇതൊക്കെ കഴിഞ്ഞ് കറുത്ത കണ്ണട അഴിച്ചു വച്ച് വരുന്നത് നമ്മുടെ അടുതാണല്ലോ എന്നോര്ത്ത് ചിരിച്ച് ഞാ തിരിഞ്ഞ് നടന്നു. സമയം നോക്കാ മൊബൈ തപ്പിയപ്പോ എന്റെ നെഞ്ജി പൊട്ടിലഡ്ഡുവും ജിലേബിയുമല്ല മുഴുത്ത ഒരു കദന. മൊബൈ കാണുന്നില്ല ഒപ്പം പേഴ്സും.

ആദ്യമായി ന്യൂജെനരേഷൻ സിനിമ പിടുത്തക്കാരആഷിക്കിനെ ഞാശപിച്ചു, അല്ല, അവനു നേരത്തിവിടെ വരേണ്ട വല്ല കാര്യവുമുണ്ടോ, തിരക്കിനിടയിആരോ എന്റെ വിലകൂടിയ മൊബൈലും ഒരു കെട്ട് നോട്ടുകഉള്ള പേഴ്സും മോഷ്ടിച്ചിരിക്കുന്നു എന്ന സത്യം എന്നെ തളര്ത്തിഅടുത്ത കടയിഉള്ളിക്കച്ചവടം ചെയ്തുകൊണ്ട് നിന്ന സുഹൃത്ത് ജിജിനോട് ഇത് പറഞ്ഞു കഴിഞ്ഞപ്പോളെക്കും ഞാനിലത്തിരുന്നുപോയി.

നാരങ്ങാ സോഡയും കൂടെ കുറച്ചു സമദാനപ്പെടുത്തലും ഉണ്ടായിരുന്നു അവന്റെ വക, എന്ത് ചെയ്യും എന്ന് ആലോചിച്ച് തലക്ക് കൈ കൊടുത്തിരിക്കുന്ന എന്നോടവപറഞ്ഞു, 'ഇങ്ങ നമ്പറി  ഒന്ന് വിളിച്ചു നോക്ക്.. ഇങ്ങടെ നംബെറിലെയ്.. " അവന്റെ ഫോണിനിന്ന് വിളിച്ചപ്പോറിംഗ് ഉണ്ടെന്നു കണ്ടു ഞാൻ ആകാംഷാപൂവ്വം കാത്തിരുന്നു, അങ്ങേ തലക്ക ഒരു ബംഗാളി ആയിരുന്നു.
സങ്കടവും ദേഷ്യവും അടക്കി, കാര്യം നടക്കാ കഴുതക്കാലും പിടിക്കണം എന്നാ തിയറി വച്ച്, ഞാ പറഞ്ഞു, ഭായ്, നിങ്ങള്കുമില്ലേ അച്ഛനും ആങ്ങളമാരും.. ആകെ ഉള്ള സമ്പാദ്യമാണ്, എടുത്തതൊക്കെ തിരിച്ചു തരണം.." എന്റെ സ്വരത്തിലെ ദയനീയത ഏറ്റു എങ്കിലും അവപറഞ്ഞു...  "തിരിച്ചു തരാആയിരുന്നെങ്കിഞാൻ കഷ്ടപ്പെട്ട് മോഷ്ടിച്ചതെന്തിനാ.." ന്യായമായ ചോദ്യം. "എങ്കിനിന്റെ കഷ്ടപ്പാടിന്റെ കൂലി എടുത്തിട്ട് ബാക്കി തരൂ..." എന്നായി ഞാൻ. എന്റെ സത്യസന്ധതയിആകൃഷ്ടനായ ബംഗാളി സഹോദരൻ, മൊബൈലും ബാക്കി പൈസയും കൈമാറാനായി മാര്കെറ്റിന് അടുത്തുള്ള പഴയ ബംഗ്ളാവിലേക്ക് ക്ഷണിച്ചു.

സ്ഥലം ബംഗ്ളാവ് പരിസരം, കുറ്റാ കൂരിരുട്ട്, ആഞ്ഞു വീശുന്ന കാറ്റ്, വിനയന്റെ പുതിയ സിനിമ "ഡ്രാകുളയെ സ്നേഹിച്ച യക്ഷി" യുടെ സെറ്റിലാണോ എന്നൊരുനിമിഷം ശങ്കിച്ച് പോയെങ്കിലും ഏകാഗ്രതയോടെ ഞാമുന്നോട്ടു നീങ്ങി. ബംഗ്ളാവിന്റെ നാലാമത്തെ വാതിലിനു അടുത്തൊരു നിഴൽ, ഇതവനാകും, "കൌൻ, ഭായ് ആപ് ഭായ് ഹേ..?" ഞാപതിഞ്ഞ സ്വരത്തിചോദിച്ചു. അവഎന്റെ നേരെ നോക്കി പറഞ്ഞു.. "ഹാ ഭായ്.. മേ.. മേ ഹും.." ശേഷം, പേഴ്സെടുത്ത് കാശെണ്ണി അവന്റെ ഭാഗം തിട്ടപ്പെടുത്തുമ്പോൾ, ഞാകുതിച്ചു ചെന്ന് കൈയ്യിലിരുന്ന മൊബൈലും പേഴ്സും കാശും തട്ടിയെടുത്, സകല ശക്തിയും സംഭരിച്ചു തിരിഞ്ഞു നോക്കാതെ ഓടി, ആളും ബഹളവും വെളിച്ചവും വെള്ളവും ഉള്ള ഒരിടം എത്തുന്നത്വരെ

കണ്ണ് തിരുമ്മി എഴുന്നേറ്റപ്പോൾ, പേഴ്സും കാശും (കണ്ടതിലും കുറച്ചു കുറവാണെങ്കിലും) മൊബൈലും എല്ലാം സൈഡ് ടേബിളി സുരക്ഷിതമായിരിക്കുന്നു, കൂടാതെ ആഷിക് അബു കാണാ വരാമെന്നും പറഞ്ഞു, നല്ല സ്വപ്നം .. പക്ഷെ "മോഷണം പാപമാണ്.. എങ്കി വലിയ പാപി, ബംഗാളി ഭായ് ആണോ അതോ അയാള്കര്ഹതപ്പെട്ടത്, ഞാൻ സമ്മതിച്ചത്, പിടിച്ചു പറിച്ചോടിയ ഈ ഞാനോ? " ഫ്രഷ് ആകാ ബാത്ത്റൂമി കയറി ഇറങ്ങും വരെ ചിന്ത എന്നെ വല്ലാതെ അലട്ടി.. ഓരോരോ ജീവിത പ്രതിസന്ധികളേയ് .. ഹോ !!

Thursday, 2 May 2013

ഭൂമിക്കന്ന്യനായാവന്റെ സ്വന്തം ഭൂമി !!

പറമ്പിന്റെ തെക്കേ മൂലയില്‍ നില്‍കുന്ന മൂവാണ്ടന്‍ മാവില്‍, പുളിയനുറുമ്ബ് കൂട് കൂട്ടിയിരിക്കുന്നു. മുഖത്തേക്കടിച്ച സൂര്യനെ വലത് കൈ കൊണ്ട് മറച്ചു പിടിച്ചമ്മാവന്‍, മാവിലേക്ക്‌ നോക്കി നിന്നു.  “പണ്ടച്ചന്,‍ അന്തോണി മാപ്ളയുടെ അവിടെന്നു കൊടുത്ത പഴുത്ത മാങ്ങ കൊണ്ട് തന്നതാ.. അതാ ഇന്നിങ്ങനെ വളര്‍ന്ന് പന്തലിച്.. ” അമ്മാവന്‍ എന്നെ നോക്കി ചെറിയ ചിരിയോടെ പറഞ്ഞു. ഇന്നീ മാവും അത് നില്‍കുന്ന ഈ ഇരുപത് സെന്റ്‌ സ്ഥലവും ഇളയ മകന് തീറ് കൊടുക്കുകയാണ് അദ്ദേഹം.


കഴിഞ്ഞ വെള്ളിയാഴ്ച ഷാജിയേട്ടന്‍ വീട്ടില്‍ വന്നിരുന്നു, കത്തിച്ചു വച്ച ചന്ദനത്തിരിയുടെ സുഗന്ധത്തില്‍ മദ്യഗന്ധം കലത്ര്തി കുറെ നേരം എന്തൊക്കെയോ പറഞ്ഞു. ഇടയ്ക്കിടെ എന്റെ തോളില്‍ പിടിച്ചു പറഞ്ഞത് തന്നെ പിന്നെയും പറഞ്ഞു  "നീ മാത്രം.. നിനക്ക് മാത്രമേ കഴിയൂ, ശിവാ.. ആ കിളവന്, ആ സ്ഥലവും കെട്ടിപ്പിടിച്ച് ഇരിക്ക്യാ..ചാവുംബൊ കൂടെ കൊണ്ടോവാന്‍.. നീ പറഞ്ഞാ കേള്‍ക്കും ശിവാ..” നാമം ജപിച് ഉമ്മറപ്പടിയില്‍ ഇരുന്ന മകള്‍ ശില്പ, ജപം നിര്‍ത്തി ചേട്ടനെ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു, “നമുക്ക് ശരിയാക്കാം ഷാജയേട്ടാ..”

വെത്തില മുറുക്കി, കഞ്ഞിപ്പശയുടെ മണം വരുന്ന നീലയും വെള്ളയും ഇട കലര്‍ന്ന ചാരുക്കസേരയുടെ ശീലയില്‍ മലര്‍ന്നു കിടന്ന്, എല്ലാം കേട്ട അമ്മാവന്‍, മുറുക്കാന്‍ തുപ്പിക്കൊണ്ട് എഴുന്നേറ്റു. കറുത്ത ചാന്തിട്ട നിലതിരുന്ന് ദൂരേക്ക് നോക്കിക്കൊണ്ട്‌ പറഞ്ഞു.. “ആ നില്‍കുന്ന , ആഞ്ഞിലി മരം കാണുന്നുണ്ടോ ശിവാ.. എന്റെ മുത്തച്ഛന്റെ കാലത്ത് ആ സ്ഥലം മുതല്‍ വടക്കേ വെട്ടുവഴി വരെ നമ്മുടെ തന്നെ ആയിരുന്നു. അച്ഛൻ‍ എനിക്കും നിന്റമ്മക്കും വേണ്ടി അത് വിറ്റു.." അൽപ സമയത്തെ മൌനത്തിനു ശേഷം അമ്മാവൻ തുടര്ന്നു..  "ഷാജിക്ക് ഇതെഴുതി കൊടുക്കാം, അവന്‍ പണിയാന്‍ പോകുന്ന വീട്ടില്‍ എനിക്കിടം വേണ്ട, അതിനു പുറത്ത് ആ മാവ് നില്‍കുന്ന സ്ഥലത്ത് എന്നെ ദഹിപ്പിക്കണം എന്നവനോട് പറയണം.. അവനോര്‍മ ഇല്ലെങ്കിലും അതിനടുത്ത് കിടക്കുന്നത് അവന്റെ അമ്മയാണല്ലോ, എന്റെ വിലാസിനി…”

തോളിൽ തട്ടി തിരിഞ്ഞു നടക്കുമ്പോൾ അമ്മാവൻ ഉപദേശിച്ചു  “മോനെ ശിവാ .. ഭൂമി വെട്ടിപ്പിടിക്കാന്‍ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല.. ഇന്ന് എന്റെ കയ്യില്‍, നാളെ നിന്റെ.. പ്രധാനം ഭൂമിയില്‍ ചവിട്ടി നടക്കുക എന്നതാണ് ..”

Sunday, 28 April 2013

മനുഷ്യസ്നേഹവും യുക്തിവാദികളുടെ "മദവും"

"മതം തുലയട്ടെ... മനുഷ്യത്വം വളരട്ടെ ....." പുരോഗമന യുക്തിവാദത്തിന്റെ ആപ്തവാക്യം ! (ഇസ്ലാം മനുഷ്യനെ പ്രാകൃതൻ ആക്കുന്നു എന്ന നിലയിൽ ഉള്ള വിമർശനങ്ങൾക്ക്, ഇസ്ലാമിലൂടെ തന്നെ മറുപടി പറയാൻ ഒരു ശ്രമം..മുഴുവൻ വ്യക്തതയോടെ വായിക്കുക)

മതം :- തികച്ചും... വേദഗ്രന്ഥത്തിൽ ഊന്നിയ ജീവിത ശൈലി കൈകൊള്ളുക.. അതനുസരിച്ച് ജീവിക്കുവാൻ ശ്രമിക്കുക. ((അറബി പേരുള്ളവർ എന്നല്ല)

മനുഷ്യത്വം :- സഹജീവികളുടെ വിഷമത്തിൽ അവരോടു മതവും ജാതിയും നോക്കാതെ കൂടെ നില്ക്കുക, സഹായിക്കുക, അവര്ക് നന്മ ചെയ്യുക.

മതവും - മനുഷ്യത്വവും :- സമത്വത്തിനു സഹോദര്യത്തിനും പ്രഥമ പ്രാധാന്യം നല്കിയ പ്രവാചകന് പ്രഖ്യാപിച്ചു: ”അറബിക്ക് അനറബിയേക്കാള് മഹത്വമില്ല; വെളുത്തവന് കറുത്തവനെക്കാളും. നിങ്ങളെല്ലാം ആദമില്നിന്ന്. ആദമാകട്ടെ മണ്ണില്നിന്നും.”
മനുഷ്യന്റെ മനുഷ്യത്വം എന്തായിരിക്കണം എങ്ങനെ വേണം എന്നത്തിന്റെ മകുടോധാഹരണം ആണ്, പ്രവാചകൻ. ഇവിടെ നമുക്ക് മനുഷ്യത്വം എത്രത്തോളം ജീവിതത്തിൽ വേണം എന്ന് പഠിപ്പിക്കുന്ന ഒരുപാട് ഖുറാൻ വചനങ്ങൾ ഉണ്ട്, അതിൽ ചിലത് നിങ്ങളുടെ സമക്ഷം വക്കുന്നു.

'ഹേ, മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളന്യോന്യം അറിയേണ്ടതിന്ന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമനിഷ്ഠ പാലിക്കുന്നവനാകുന്നു' (49:13).

"മതകാര്യത്തില് നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില് നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.(വി.ഖു60:8)

"സത്യവിശ്വാസികളേ, നിങ്ങള് ദൈവത്തിനു വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില് കണിശമായി നീതി നിലനിര്ത്തുന്നവരായിരിക്കണം. അത് നിങ്ങള്ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്, അടുത്ത ബന്ധുക്കള് എന്നിവര്ക്കോ പ്രതികൂലമായിത്തീര്ന്നാലും ശരി... അതിനാല് നിങ്ങള് നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്പറ്റരുത്. . (വി. ഖുര്ആന് 4:135)

അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനും പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില് പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവനും മതത്തെ വ്യാജമാക്കുന്നവന് ആണെന്ന് ഖുറാൻ പറയുന്നു.. ഒരു പടി കൂടി കടന്നു പരോപകാര വസ്തുക്കള് മുടക്കുന്നവരുമായ നമസ്കാരക്കാർക്ക് നാശം എന്ന് കൂടെ പറയുന്നു (ഖുറാൻ :അദ്ധ്യായം 107)

ഈ സൂക്തങ്ങളിലൂടെ ഒരു മതത്തിന്റെയോ ജാതിയുടെയോ വേലിക്കെട്ടുകൾ തീര്കാനോ, അധര്മം പ്രവര്തിക്കാനോ ഇസ്ലാം പറയുന്നില്ല എന്ന് മാത്രമല്ല, നന്മയും നീതിയും പുലര്താൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

**ഇനി ഇസ്ലാമിലെ ഓരോ ആരധനാകർമങ്ങളിലും സാമൂഹികമായി അവൻ പാലിക്കേണ്ട മര്യാദകൽക് ഉള്ള പ്രാധാന്യം നമുക്ക് പരിശോദിക്കാം**

*നല്ലവാക്കുകളും പ്രവര്ത്തികളും ധാനധര്മങ്ങളും ചെയ്യാതെ, പകൽ മുഴുവൻ ആഹാര പാനീയങ്ങൾ വര്ജിച്ചു നോമ്പ് നോല്കുന്നത് ദൈവത്തിനൊരു നിര്ബന്ധവും ഇല്ല എന്നാണു പ്രവാചകൻ പഠിപ്പിച്ചത്.

*മറ്റൊരു ആരധനായ സകാത്തിന്റെ ഉദ്ദേശം വിശദീകരിക്കേണ്ടതില്ലല്ലോ .. ഇതെല്ലം മനുഷ്യരുടെ സംസ്കരണം ലക്ഷ്യം ആക്കി ഉള്ളതാണ്, വ്യക്തിപരവും സാമൂഹികവുമായ പരിശുദ്ധിക്കും സുരക്ഷക്കും വേണ്ടി കൂടിയുള്ളതാണ്. വിശ്വാസി തന്റെ വരുമാനത്തിന്റെ ഒരു നിശ്ചിത പങ്കു ദാനമായി നൽകൽ "നിര്ബന്ധമാണ്".

*ഹജ്ജ് ചെയ്യുവാൻ ഒരാള് പുറപ്പെടുന്നതിനു മുന്പ് അയാള്ക്ക് നിർബന്ധമാക്കപ്പെട്ട കടമകൾ വളരെ പ്രസക്തമാണ്. അയാള് തന്റെ സാമ്പത്തിക ബാധ്യതകളിൽ നിന്ന് (കടം, പെണ്മക്കളുടെ വിവാഹം തുടങ്ങി എല്ലാം) മുക്തനായിരിക്കണം. അയാള് തന്റെ സഹജീവികളോട് ചെയ്തുപോയ തെറ്റിന് അവരോട് ക്ഷമ ചോദിക്കണം.

പ്രമാണങ്ങൾ പരിശോദിച്ചാൽ കാര്യങ്ങൾ വ്യക്തിക്കും സമൂഹത്തിനും ഗുണകരവും നന്മയും മാത്രം പ്രധാനം ചെയ്യുന്നു എങ്കിലും. മതം "പണ്ഡിതന്മാർ" പറഞ്ഞതിനപ്പുറത്തേക്ക് അറിയാത്ത, പഠിക്കാത്ത ചിലരുടെ വഴികെട്ട ജീവിതം കണ്ടും വ്യക്തി താല്പര്യങ്ങൾക് വേണ്ടി വളച്ചൊടിച്ച പ്രമാങ്ങൾ കൊണ്ട് ഭീകരത വളര്ത്തുന്ന ഇത്തിക്കണ്ണികളെ കണ്ടും.. ഇസ്ലാം എന്ന ആശയത്തിന്റെ കുഴപ്പമാണ് എന്ന് തെറ്റിദ്ധരിച്ച സുഹൃത്തുക്കളോട് പറയാനുള്ളത്, മതം കളയാൻ പറയുന്നതിന് മുന്പ് മതമെന്താനു എന്ന് പഠിക്കൂ.

ഇസ്ലാം എന്ന് പറഞ്ഞു സ്വയം ചെറുതായതല്ല, മറിച്ചു മറ്റു മതങ്ങളിൽ വിപുലമായ അറിവില്ലാത്തതിനാൽ മാത്രം അതിനെ കുറിച്ച് സംസാരിച്ചില്ല, പക്ഷെ, എല്ലാ മതത്തിലും മനുഷ്യത്വതതിനെ ഉയരത്തിലാണ് പ്രതിഷ്ടിച്ചിരിക്കുന്നത്. മതങ്ങളും വേദങ്ങളും മനുഷ്യത്വതിനെതിരല്ല പകരം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്, എന്നിരിക്കെ യുക്തിവാദി, പുരോഗമനവാദി "മനുഷ്യ സ്നേഹികൾ", പറയേണ്ടത്.. "മതവിശ്വാസികളെ നിങ്ങൾ നിങ്ങളുടെ മതത്തിലേക്ക് തിരിച്ചു പോകൂ.. മനുഷ്യത്വം ജീവിതത്തിൽ പകര്ത്തൂ .. " എന്നല്ലേ ?