Wednesday, 14 August 2013

കയ്റോ 6 7 8 !! ഒരു സാമൂഹ്യപാഠം..


             സിബിഎസ് ന്യൂസ് ചാനലിന്റെ ചീഫ് ഫോറിന് കറസ്പോണ്ടന്റായ ലാറ ലോഗനെ തഹ്രീ സ്കൊയറി പ്രക്ഷോഭകാരിക മാനഭംഗപ്പെടുത്തിയപ്പോ ഈജിപ്റ്റ് എന്ന രാജ്യത്തിന്റെ വലിയൊരു ശതമാനം പുരുഷന്മാരുടെ ലൈങ്കിക ദാരിദ്ര്യം ലോകം കണ്ടറിഞ്ഞതാണ്

മുഹമ്മദ് ദിയാബ്, ഈജിപ്തെന്ന രാജ്യത്തിന്റെ പ്രവണതയുടെ കാരണവും അതിന്റെ പ്രതിവിധിയും തേടുകയാണ് തന്റെ ആദ്യ ചലച്ചിത്ര സംരംഭമായ "കയ്റോ 6 7 8" എന്ന സിനിമയിലൂടെ..
             
കയ്റോയിലെ ബസ്സുക ഒരുപറ്റം ആണുങ്ങളുടെ കളിസ്ഥലമാണ്, ഫയ്സ ആദ്യമേ മനസിലാക്കിയിരുന്നു. 6 7 8 എന്ന ലൈനി ഓടുന്ന ബസ്സി കയറേണ്ടി വരുമ്പോഴൊക്കെ  അവകതു നേരിടേണ്ടി വന്നിരുന്നു എന്നതിനാലാണത്. ബസി സ്ഥിരമായി നേരിടേണ്ടി വന്ന അതിക്രമങ്ങ, ലൈങ്കിക വൈകൃതങ്ങക് നിര്ബന്ധിക്കുന്ന തന്റെ ത്താവി നിന്നകലാ അവളെ പ്രേരിപ്പിക്കുകയാണ്.

മോഡേണ്‍ രീതിയി ജീവിതം നയിക്കുന്ന സേബ, ഫുട്ബാ മത്സരത്തിനിടെ ലാറ ലോഗനെ ഒര്മിപ്പിക്കും വിധം വലിയൊരു വിഭാഗം ആളുകളാ പീഡിപ്പിക്കപ്പെട്ട സ്ത്രീ ആണ്, ആ സംഭവത്തിന്റെ ബാക്കിപത്രമായി  ഭര്ത്താവ് അവളെ കുറ്റപ്പെടുത്തുകയും നേരിട്ടല്ലെങ്കിലും മാനസികമായി ഒറ്റപ്പെടുത്തുകയും ചെയ്തു. തനിക്കുണ്ടായ മാനസികവ്യാപാരങ്ങളി നിന്ന് മുക്തി നേടാ ഉറച്ച് സേബ, സ്ത്രീകള്ക്ക് വേണ്ടി അവരുടെ സുരക്ഷയെ കുറിച്ചു ബോധാവതികളാക്കുന്നതിനും ശാക്തീകരിക്കുന്നതിനും ക്ളാസ് എടുക്കുന്നു, സ്വാഭാവികമായി ഫയ്സ അതി ആകൃഷ്ടയാകുകയും സേബയുടെ വിദ്യാർഥി ആകുകയും ചെയ്യുന്നു. നെല്ലി എന്ന കോമഡി ആര്ടിസ്റ്റ് കൂടെ ചേർന്ന് മൂവരും സംഗശക്തി ആയിമാറുന്നു. അവളും ഇത്തരത്തി പീടിപ്പിക്കപ്പെട്ടവളും അതിനെതിരെ  ഈജിപ്തിലെ ആദ്യത്തെ കേസ് ഫയ ചെയ്തവളുമാണ്.
 
അടുത്ത ദിനങ്ങളി ഫയ്സ തന്റെ പിറകി ചേർന്നുനിന്ന് പീഡിപ്പിക്കാ ശ്രമിച്ച ആളെ ചെറിയതെങ്കിലും മുനയുള്ള ഒരായുധം വച്ച് ആക്രമിക്കുന്നു, ഇത് രണ്ടു ദിവസം ആവര്തിച്ചതോടെ കയ്റോയിലെ ബസ്സുക ആളില്ലാതാകുകയും ഭീതിതമായ ഒരന്തരീക്ഷം ഉടലെടുക്കുകയും ചെയ്തു, ഇതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയാണ്.
 
ഒരു പുരുഷനാ എഴുതി സംവിധാനിക്കപ്പെട്ട ഒരു സ്ത്രീ പക്ഷ സിനിമയാണ് കയ്റോ 6 7 8. സ്ത്രീകളുടെ പ്രകടിപ്പിക്കാ ആകാത്ത വികാരങ്ങളെ സമൂഹമദ്യേ തുറന്നു കാട്ടുകയും മാനുഷിക വികാരങ്ങളെ പല ആങ്കിളുകളിലൂടെയും വരച്ചുകാട്ടുകയും ചെയ്യുന്നു എന്ന പ്രത്യേകതയും   മനോഹര സൃഷ്ടിയി ഉണ്ട്.

ഫ്ളാഷ് ബാക്കുകളിലൂടെ സഞ്ചരിക്കുന്ന കഥയുടെ വിഷയം അത്രമേ സെന്സിടിവ് ആയതിനാ ആകണം, പോലീസ് ഓഫീസറുടെ കഥാപാത്രത്തെ വളരെ ആഴത്തി അറിവും ദീര്ഗവീക്ഷണവും പ്രകടിപ്പിക്കുന്ന ആ ആക്കി മാറ്റിയത്, സിനിമയുടെ ആത്മാവ്  മൂന്നു സ്ത്രീകള് തന്നെ, മൂന്നു വ്യത്യസ്ത സംസ്കാരത്തി വളര്ന്നു ജീവിക്കുന്ന ഇവ തമ്മിലുള്ള വ്യത്യസ്ത ചിന്തകള് ഇടയ്ക്കിടെ പുറത്തുചാടുന്നുന്ടെങ്കിലും, ഇവരിലൂടെ, യൂണിറ്റി ആണ് ഓരോ അപകട സന്ധിയേയും പ്രതിരോധിക്കാനുള്ള ബുദ്ധിപരമായ നീക്കം എന്ന തത്വം ദിയാബ് പറയാ ശ്രമിക്കുന്നുണ്ട്.
 

പിടിച്ചിരുത്തുന്ന കഥപറച്ചിലും അഭിനയിച്ച് വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളും കൊണ്ട് നിറഞ്ഞ പല വിഷയങ്ങ ഒരുമിച്ച് കൈകാര്യം ചെയ്ത സിനിമ സീരിയസ് സിനിമാ പ്രേക്ഷകര്ക്ക് ഒരുപാടിഷ്ടമാകും. നെല്ലി എന്ന കഥാപാത്രം പറയുന്നുണ്ട്, പുരുഷനി നിന്ന് സ്ത്രീ ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യമാണ് സുരക്ഷിതത്വം എന്ന്... ഇതാണ് ഓരോ പുരുഷനും സിനിമയി നിന്ന് പഠിക്കുക എന്നെനിക്കു തോന്നുന്നു !

Monday, 12 August 2013

A separation ! ബന്ധങ്ങൾ ബന്ധനങ്ങൾ ആകുമ്പോൾ..


                ആഖ്യാന ശൈലി കൊണ്ടും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും എന്നെ വിസ്മയിപ്പിച്ച ഒരു അന്യഭാഷാ ചലചിത്രം, അവാർഡുകളും അഭിനന്ദനങ്ങളും വാരിക്കൂട്ടിയ ഈ ഇറാനിയൻ ചിത്രം, കുടുംബ ബന്ധങ്ങളുടെ തീഷ്ണത വരച്ചു കാണിച്ചു കാണിക്കുന്നു.

              ഡിവോഴ്സ് എന്നത് സർവ സാധാരണവും കാരണങ്ങൾ അതിവിചിത്രവുമായ ഇക്കാലത്ത്, മറവി രോഗം ബാധിച്ച പിതാവിനും മകളുടെ ഭാവിക്കും ഇടയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ ആകാതെ ഉഴറുന്ന ഭാര്യാ ഭർത്താക്കന്മാർ, അക്കാരണത്താൽ പിരിയാൻ തീരുമാനിക്കുന്നതും അതിനായുള്ള ശ്രമങ്ങൾകിടയിൽ മറ്റൊരു വെല്ലുവിളി വേലക്കാരിയുടെ രൂപത്തിൽ കടന്നു വരുന്നതും ആണ്  ഇറാനിയൻ സംവിധായകാൻ അഷ്ഗർ ഫർഹാദി തന്റെ "A Separation"എന്ന സിനിമയിലൂടെ, പറയുന്ന കഥയുടെ ഇതിവൃത്തം.

             മകളുടെ മുൻപിൽ തന്റെ നിരപരാദിത്തം തെളിയിക്കാൻ പെടാപാട് പെടുന്ന, പിതാവിനെ കൊച്ചു കുഞ്ഞിനെ പോലെ ശുശ്രൂഷിക്കുന്ന നാദെറും.. മകളുടെ ഭാവിക്കു വേണ്ടി ബന്ധം ഉപേക്ഷിക്കാൻ വരെ തയ്യാറാകുന്ന സിമിനും.. മാതാപിതാക്കളുടെ അഭിപ്രായ വ്യത്യാസത്തിനിടയിൽ കഷ്ടപ്പെടുന്ന തര്മിയയും.. വേലക്കാരിയും കുടുംബവും നേരിടുന്ന കഷ്ടതകളും.. പ്രേക്ഷകരെ ചിന്തകളുടെ ആഴങ്ങളിലേക്ക് തള്ളിയിടുന്നു..

             ഇറാനിലെ പ്രതികൂല സാഹചര്യങ്ങളിലും അവിടെനിന്നും പുറത്ത് വരുന്ന ഇത്തരത്തിൽ ഉള്ള മികച്ച കലാസൃഷ്ടികൽ അപ്പ്രീഷിയേറ്റ്‌ ചെയ്യപ്പെടെണ്ടാതാണ്.
Must watch !!!

Trailer :

Sunday, 2 June 2013

ഗുണ്ടബിനുവിന്റെ കല്ല്യാണം!


മനസിനും ശരീരത്തിനും ഒരേ താളമായിരുന്ന കാലത്ത് എന്റെ നാട്ടിലെ "ഗുണ്ടബിനു" ആയിരുന്നു ഷിജാസ്. നര സിനിമ കണ്ട നാട്ടിലെ അമ്മമാ കുട്ടികക്ക് അവനെ കാണിച്ചു പേടിപ്പിച്ച്  ചോറ് കഴിപ്പിക്കുന്ന അവസ്ഥ സംജാതമായപ്പോ  വീട്ടുകാ ചേന്ന് ഗള്ഫിലേക്ക് പാക്ക് ചെയ്തു വിട്ടു. അല്ല, അതങ്ങനെ ആണല്ലോ.
നരനിലെ ലാലേട്ടൻ!
ഗുണ്ട ബിനു ഷിജാസിന്റെ മാതൃക !
പഴയകാല സിനിമകളികാണുന്നത് പോലെ, ഗള്ഫിലെ പച്ചയായ ജീവിതം അവനെ മറ്റൊരു മനുഷ്യനാക്കി, രണ്ടു മൂന്നു ഷങ്ങകൊണ്ടവവീടിനും കുടുംബക്കാര്കും വേണ്ടപ്പെട്ടവനായി മാറി. "മോനെ നീ വേഗം ലീവ് എടുത്തു വാ, നിനക്ക് പെണ്ണ് കെട്ടണ്ടേ... നിനക്കും വേണ്ടേഡാ ഒരു കുടുംബവും ജീവിതവുമൊക്കെ...” കേറ്റി വിടാ മുന്കൈ എടുത്തു പ്രവര്ത്തിച്ച ഉമ്മ തന്നെ സ്നേഹത്തി പൊതിഞ്ഞ  ഉപദേശം തുടങ്ങി. അവന്റെ മൌന സമ്മതത്തോടെ ആലോചനകളും തുടങ്ങി. 

നിബന്ധങ്ങക് വഴങ്ങി ഷിജാസ് നാട്ടിലേക്ക് മടങ്ങി. പെണ്ണ് കാണാപോയിടത്ത് നിന്നൊക്കെ  സുന്ദരനും മാന്യനുമായ ഷിജാസിനെ ബോധിച്ച പെണ് വീട്ടുകാർ, പിന്നീട് ഒരു കാരണവും പറയാതെ ഒഴിഞ്ഞു മാറി. ഇതൊരു തുടര്കഥ ആകുകയും ലീവ് കഴിയുകയും ചെയ്തതോടെ പെണ്ണ് കിട്ടാതെ അവനു തിരിച്ചു പോകേണ്ടി വന്നു. എങ്കിലും, പെണ്ണന്വേഷണവും മുടങ്ങലും ആവര്ത്തിച്ചു കൊണ്ടിരുന്നു.

കുറച്ച് നാളുകള്ക്ക് ശേഷം, കവലയി ഇസുസു എഞ്ചി ഘടിപ്പിച്ച ഒരു അമ്ബാസ്സിട  കാര് വന്നു നിന്നു, അതിനിന്നിറങ്ങിയ ഒരു കദവേഷധാരി പലചരക്കു കട നടത്തുന്ന രാമേട്ടനോട്‌, ഷിജാസിനെ കുറിച്ച് തിരക്കുന്നത് കേട്ട് ഞാചെവിയോത്തു. കച്ചവടം ഒന്നുമില്ലാതെ ചെവിയിതൂവതിരുകി കൊണ്ടിരുന്ന രാമേട്ടഇത് കേട്ടപ്പോഉഷാറായി എഴുന്നേറ്റ് നിന്നു

"ങാ..കല്ല്യാണാലോചനയാകും ല്ലേ, നല്ല കാര്യാട്ടാ... അവനെ പോലെ നല്ലൊരു പയ്യന് ഭാഗതില്ല, ചെറുപ്പത്തിന്റെ ചില കുരുത്തക്കേടുകഉണ്ടായിരുന്നു, അതിപ്പോ എല്ലാര്കും ഉണ്ടാകൊല്ലോ.. എന്നാലും ഇപ്പൊ ദേ ഫിലൊക്കെ പോയി സമ്പാദിച്ചു കുടുംബം നോക്കുന്നു...” വന്നയാസന്തോഷത്തോടെ പോകാഇറങ്ങുമ്പോരാമേട്ടപിറകിനിന്നും.. "പിന്നേയ്.. എന്നോടഭിപ്രായം ചോദിച്ചുന്ന്.. ചെക്കനോട് പോയി പറയണ്ട ട്ടാ, വേറെ ഒന്നല്ല, അവകള്ള് കുടിചെന്റെ മെക്കിട്ടു കേറും  ..."

കാര് വന്ന വഴി തിരിച്ചു പോയി!